അറസ്റ്റ്, നോട്ടീസ് നല്‍കല്‍: സുപ്രീംകോടതി മാര്‍ഗരേഖ കര്‍ശനമായി പാലിക്കാൻ പൊലീസിന് നിര്‍ദേശവുമായി ഡി .ജി.പി,

തിരുവനന്തപുരം: വ്യക്തികളെ അറസ്റ്റ് ചെയ്യല്‍, നോട്ടീസ് നല്‍കല്‍ തുടങ്ങിയവയിലെ നടപടിക്രമങ്ങളില്‍ സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ കര്‍ശനമായി പാലിക്കാൻ ഡി.ജി.പിയുടെ നിര്‍ദേശം.

പൊലീസിന്‍റെ ഉത്തരവാദിത്തങ്ങളും പൗരന്മാരുടെ അവകാശങ്ങളും വിവരിച്ചുള്ള പുതുക്കിയ സ്റ്റാൻഡിങ് ഓര്‍ഡര്‍ പുറത്തിറക്കി.

പൊലീസ് നല്‍കുന്ന നോട്ടീസിന്‍റെയും കൈപ്പറ്റ് രസീതിന്‍റെയും മാതൃകയിലും പരിഷ്കാരം വരുത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്ന വ്യക്തികളുടെ സംരക്ഷണത്തിന് അന്വേഷണോദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് ഉത്തരവില്‍ പറയുന്നു. 

അന്വേഷണോദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കഴിയുന്നതും പൊലീസ് സ്റ്റേഷനുകളുടെ താഴത്തെ നിലയില്‍ നിര്‍വഹിക്കണം. സ്ത്രീകളില്‍നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിയാനോ ചോദ്യംചെയ്യാനോ ഉണ്ടെങ്കില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. സ്ത്രീ താമസിക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങളുടെയോ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യേണ്ടത്.

അന്വേഷണോദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷൻ എച്ച്‌.എസ്.ഒക്ക് നല്‍കുന്ന ഉപയോഗിച്ച ബുക്ക്ലെറ്റുകള്‍, അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൂന്നുവര്‍ഷംവരെ സൂക്ഷിക്കണം. വിചാരണയുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട സമയപരിധിക്കുശേഷവും രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട എ.സി.പിയുടെ അനുവാദം വാങ്ങണം. 

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വ്യവസ്ഥകളും ഉത്തരവുകളും പാലിക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച അച്ചടക്ക നടപടിക്ക് കാരണമാകും. 

പൊതുജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകാൻ സ്റ്റാൻഡിങ് ഓര്‍ഡറിന് പ്രചാരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !