തിരുവനന്തപുരം: കരുവന്നൂര്‍-കണ്ടല സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ക്ക് പിന്നാലെ എല്ലാ സഹകരണ സംഘത്തിലും കര്‍ശന പരിശോധനയ്ക്ക് സര്‍ക്കാര്‍ തീരുമാനം.
ഇഡി സഹകരണ മേഖലയിലേക്ക് കടന്നാല്‍ അത് സഹകരണ മേഖലയുടെ വിശ്വാസ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. 270 സഹകരണ സംഘങ്ങളില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
റജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 16,000 സംഘങ്ങളിലാണ് അന്വേഷണം നടക്കുക. നാല് ഇൻസ്പെക്ടര്‍മാരുടെ സംഘമാണു പരിശോധന നടത്തുക. താലൂക്ക് തലത്തില്‍ ടീം എല്ലാ മാസവും കുറഞ്ഞത് 6 പരിശോധന നടത്തി റിപ്പോര്‍ട്ട് ജോയിന്റ് റജിസ്ട്രാര്‍ക്കു നല്‍കണം.
ജില്ലാ തലത്തില്‍ മൂന്നംഗ സമിതികള്‍ ഒന്നിലധികം താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ പരിശോധന നടത്തണം. സംസ്ഥാന തലത്തില്‍ അഡിഷനല്‍ റജിസ്ട്രാറുടെ നേതൃത്വത്തില്‍ 5 പേരടങ്ങുന്ന നാലു സംഘങ്ങള്‍ രൂപീകരിക്കും.
ഒരു ഓഡിറ്റര്‍ ഒരേ ബാങ്കില്‍ വര്‍ഷങ്ങളായി സ്ഥിരം ഓഡിറ്റ് ചെയ്യുന്ന രീതി മാറ്റി നാല് ഓഡിറ്റര്‍മാരുടെ സംഘം മുന്നറിയിപ്പില്ലാതെ പോയി പരിശോധിക്കുന്ന രീതി പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.