തലച്ചോറിലെ അന്യൂറിസം: ട്രെൻസ ഉപകരണം ഉപയോഗിച്ച്‌ കിംസ് ഹെല്‍ത്ത്, നൂതന പരീക്ഷണം രാജ്യത്ത് ആദ്യം, ചികിത്സ വഴി ബ്രയിൻ ഹെമറേജ് എന്ന ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷ,

തിരുവനന്തപുരം, നവംബര്‍ 24, 2023: തലച്ചോറില്‍ അന്യൂറിസം ബാധിച്ച്‌ ഗുരുതരവസ്ഥയിലായിരുന്ന രോഗിയില്‍ നൂതന ചികിത്സ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.

ട്രെൻസ' ഉപകരണത്തിന്റെ സഹായത്തോടെ 'ഇൻട്രാസാക്കുലാര്‍ ഫ്ലോ ഡൈവേര്‍ഷൻ' ചികിത്സയിലൂടെയാണ് രോഗാവസ്ഥ ഭേദമാക്കിയത്. സങ്കീര്‍ണ്ണമായ മസ്തിഷ്ക അന്യൂറിസങ്ങള്‍ ചികില്‍സിക്കാനുള്ള നൂതന ചികിത്സാരീതിയാണിത്. 

തലച്ചോറിലെ രക്തക്കുഴലുകളില്‍ ഒരു ബലൂണ്‍ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ഇത്തരം രോഗികളില്‍ അന്യൂറിസം വലുതാവുകയും കാലക്രമേണ അത് പൊട്ടി ബ്രെയിൻ ഹെമറേജ് എന്ന ഗുരുതരാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം. രാജ്യത്ത് ആദ്യമായാണ് 'ട്രെൻസ' ഉപകരണത്തിന്റെ സഹായത്തോടെ ഇൻട്രാസാക്കുലാര്‍ ഫ്ലോ ഡൈവേര്‍ഷൻ ചെയ്യുന്നത്.

ഒരു വര്‍ഷമായി വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിയായ 67-കാരൻ കിംസ്ഹെല്‍ത്തിലെത്തുന്നത്. 

തുടര്‍ന്ന് നടത്തിയ എംആര്‍ഐ, ഡിജിറ്റല്‍ സബ്‌ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡിഎസ്‌എ) പരിശോധനകളില്‍ തലയുടെ ഇടത് വശത്തായി ഒരു മിഡില്‍ സെറിബ്രല്‍ ആര്‍ട്ടറി (എംസിഎ) ബൈഫര്‍ക്കേഷൻ അന്യൂറിസം കണ്ടെത്തുകയായിരുന്നു. 

രോഗാവസ്ഥയും അന്യൂറിസത്തിന്റെ സ്ഥാനവും പരിഗണിച്ച്‌, വസ്ത്രങ്ങളുടെ പ്രതലത്തോട് സാമ്യമുള്ള 'ട്രെൻസ' എന്ന ഉപകരണം ഉപയോഗിച്ച്‌ 'ഫ്ലോ ഡൈവേര്‍ഷൻ' ചികിത്സ നടത്താൻ മെഡിക്കല്‍ സംഘം തീരുമാനിച്ചു. 

അരയ്ക്ക് താഴ്ഭാഗത്തായി ഗ്രോയിനില്‍ ചെറിയ മുറിവുണ്ടാക്കി സിരയിലൂടെ രക്തധമനിയിലേക്ക് മൈക്രോകത്തീറ്ററിന്റെ സഹായത്തോടെ 'ട്രെൻസ' കടത്തിവിട്ട് അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാവം വഴി തിരിച്ചു വിടുകയും അന്യൂറിസം സ്തംഭനാവസ്ഥയിലാകുകയും ചെയ്യുന്നു. 

കൂടുതല്‍ വ്യക്തവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായതിനാല്‍ തന്നെ ട്രെൻസ ഉപയോഗിച്ചുള്ള ഇൻട്രാസാക്കുലാര്‍ ഫ്ലോ ഡൈവേര്‍ഷൻ കൂടുതല്‍ സുരക്ഷിതമാണിതെന്ന് പ്രൊസീജിയറിന് നേതൃത്വം നല്‍കിയ ന്യൂറോ ഇന്റെര്‍വെൻഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ലീഡുമായ ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. 

സെറിബ്രല്‍ ആര്‍ട്ടറി ബൈഫര്‍ക്കേഷൻ പോലുള്ള രോഗാവസ്ഥകളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സാങ്കേതികവിദ്യയാണിതെന്നും തലച്ചോറിന്റെ ചില നിര്‍ണായക ഭാഗങ്ങളില്‍ വലുതും സങ്കീര്‍ണ്ണവുമായ അന്യൂറിസത്തെ ചികിത്സിക്കാൻ ട്രെൻസ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രോഗി സുഖം പ്രാപിച്ചുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജുണ്ടാവുമെന്നും ഡോ. സന്തോഷ് ജോസഫ് കൂട്ടിച്ചേര്‍ത്തു. 

ന്യൂറോ ഇന്റര്‍വെൻഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജയന്ത് ആര്‍ ശേഷൻ എന്നിവരും രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന പ്രൊസീജിയറിന്റെ ഭാഗമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !