കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴല്‍നാടന്റെ പോരാട്ടവീര്യം; ശ്രീക്കുട്ടന്റെ കേസില്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയ വാദങ്ങള്‍; മൂവാറ്റുപുഴ എംഎല്‍എയെ അഭിനന്ദിച്ചു കെ സുധാകരൻ; സിപിഎമ്മിന് തലവേദനകള്‍ തീര്‍ത്ത് കുഴല്‍നാടൻ ഫാക്ടര്‍ തരംഗമാകുന്നു ,

കൊച്ചി: ഇടക്കാലത്തിന് ശേഷം കേരളത്തിലെ കാമ്പസുകളില്‍ കെ.എസ്.യു എന്ന പ്രസ്ഥാനം ഉയർത്തെണീക്കുകയാണ്. ഒരു പറ്റം ചെറുപ്പക്കാരുടെ നിരന്തര പരിശ്രമങ്ങളാണ് ഈ വിജയങ്ങള്‍ക്ക് പിന്നിലേക്ക് വഴിവെച്ചത്.

കേരളവര്‍മ്മ കോളേജിലെ യൂണിയൻ ചെയര്‍മാൻ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഉണ്ടായത് കനത്ത തിരിച്ചടിയായിരുന്നു. 

വിവാദങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പ് റീക്കൗണ്ടിങ് നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് ഇട്ടതാണ് എസ്.എഫ്.ഐക്ക് തിരിച്ചടിയായത്. ഇനി റീക്കൗണ്ടിംഗില്‍ ഫലം എന്തായാലും അത് കെ.എസ്.യുവിന്റെ ധാര്‍മ്മിക വിജയമാണ് താനും.

ചട്ടപ്രകാരം റീ കൗണ്ടിങ് നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എസ് എഫ് ഐക്ക് മേല്‍ കെ എസ് യു നേടിയ ഈ വിജയത്തില്‍ നിയമപോരാട്ടത്തില്‍ നിര്‍ണായക പങ്കവഹിച്ചത് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ്. 

ഹൈക്കോടതിയില്‍ ശ്രീക്കുട്ടന്റെ നിയമ പോരാട്ടം മാത്യു വഴിയായിരുന്നു. കുറച്ചുകാലമായി സിപിഎമ്മിന് നിരന്തരം തലവേദനകള്‍ തീര്‍ത്ത മാത്യു കോടതിയിലും എസ്‌എഫ്‌ഐക്ക് തലവേദന തീര്‍ത്തു. 

കോളേജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന വാദങ്ങള്‍ മാത്യു കൃത്യമായി തന്നെ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യം കോടതി വിധിയിലൂടെ ശരിവെക്കുകയും ചെയ്തു. വീണ വിജയന്റെ മാസപ്പടി വിവാദം കത്തിച്ച്‌ മാത്യു കോണ്‍ഗ്രസിലും താരമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമ പോരാട്ടത്തിന്റെ പാതയിലും പാര്‍ട്ടിക്കായി വിജയം നേടിയത്.

പാര്‍ട്ടിക്കായി നിയമ പോരാട്ടം നടത്തി വിജയിച്ച മാത്യുവിനെ അഭിനന്ദിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴല്‍നാടനെ നിര്‍ബന്ധപൂര്‍വ്വം ഈ കേസ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്. 

ഒടുവില്‍ നീതിപീഠത്തില്‍ നിന്നും മാത്യു കുഴല്‍നാടൻ കെ എസ് യുവിന് അനുകൂലമായ വിധി സ്വന്തമാക്കിയിരിക്കുന്നു. തട്ടിപ്പിലൂടെ എസ്‌എഫ്‌ഐ സ്വന്തമാക്കിയ ചെയര്‍മാൻ സ്ഥാനം റദ്ദാക്കണമെന്ന കെഎസ്‌യുവിന്റെ പ്രധാന ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നു. 

ഹര്‍ജി തള്ളിക്കളയണമെന്ന എസ്‌എഫ്‌ഐയുടെ ഏകവാദം നിരാകരിച്ചുകൊണ്ട് സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള റീ കൗണ്ടിങ്ങിന് കോടതി ഉത്തരവ് ആയിരിക്കുന്നു.

കെപിസിസിയുടെ നിര്‍ദ്ദേശം ശിരസ്സാവഹിച്ച്‌ സ്‌നേഹത്തോടെ ഈ കേസ് ഏറ്റെടുത്തു നടത്തി കോടതിയില്‍ നിന്ന് വിജയം കരസ്ഥമാക്കിയ മാത്യു കുഴല്‍നാടൻ എംഎല്‍എക്കും കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സംസ്ഥാന നേതൃത്വത്തിനും സ്‌നേഹാഭിവാദ്യങ്ങള്‍ നേരുന്നതായിലും കെ സുധാകരൻ ഫേസ്‌ബുക്കില്‍ കുറിച്ചു.

സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ നടത്തിയ തിരിമറിയെ കേവലം ഒരു ക്യാമ്ബസ് വിഷയം എന്ന രീതിയിലല്ല കോണ്‍ഗ്രസ് നോക്കി കണ്ടത്. കലാലയങ്ങളെ ജനാധിപത്യവിരുദ്ധതയുടെ പരിശീലന കേന്ദ്രങ്ങള്‍ ആക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എസ്‌എഫ്‌ഐയിലൂടെ കാലങ്ങളായി നടക്കുന്നതാണ്.

എസ്‌എഫ്‌ഐയുടെ ഏകാധിപത്യ ശൈലിയുടെ മുഖത്തേറ്റ അടിയായിരുന്നു കേരളവര്‍മ്മ കോളേജില്‍ ശ്രീക്കുട്ടനെ വിദ്യാര്‍ത്ഥികള്‍ ചെയര്‍മാൻ ആയി തിരഞ്ഞെടുത്ത സംഭവം. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത ശ്രീക്കുട്ടനെ പലവട്ടം എണ്ണി കെഎസ്‌ഇബിയുടെ സഹായത്തോടെയാണ് എസ് എഫ് ഐ തോല്‍പ്പിച്ചത് . അതുകൊണ്ടാണ് കേരള വിദ്യാര്‍ത്ഥി യൂണിയന് നിയമപരമായ എല്ലാ സഹായവും നല്‍കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

നിയമപരമായ വിജയം ഉറപ്പുവരുത്താനായി ശ്രീ .മാത്യു കുഴല്‍നാടനെ നിര്‍ബന്ധപൂര്‍വ്വം ഞാൻ ഈ കേസ് ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ നീതിപീഠത്തില്‍ നിന്നും മാത്യു കുഴല്‍നാടൻ കെ എസ് യുവിന് അനുകൂലമായ വിധി സ്വന്തമാക്കിയിരിക്കുന്നു. 

തട്ടിപ്പിലൂടെ എസ്‌എഫ്‌ഐ സ്വന്തമാക്കിയ ചെയര്‍മാൻ സ്ഥാനം റദ്ദാക്കണമെന്ന കെഎസ്‌യുവിന്റെ പ്രധാന ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നു . ഹര്‍ജി തള്ളിക്കളയണമെന്ന എസ്‌എഫ്‌ഐയുടെ ഏകവാദം നിരാകരിച്ചുകൊണ്ട് സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള റീ കൗണ്ടിങ്ങിന് കോടതി ഉത്തരവ് ആയിരിക്കുന്നു.

കെപിസിസിയുടെ നിര്‍ദ്ദേശം ശിരസ്സാവഹിച്ച്‌ സ്‌നേഹത്തോടെ ഈ കേസ് ഏറ്റെടുത്തു നടത്തി കോടതിയില്‍ നിന്ന് വിജയം കരസ്ഥമാക്കിയ മാത്യു കുഴല്‍നാടൻ എംഎല്‍എക്കും കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സംസ്ഥാന നേതൃത്വത്തിനും സ്‌നേഹാഭിവാദ്യങ്ങള്‍ .

നിയമ പോരാട്ടത്തിന്റെ വഴി ഇങ്ങനെ

കേരള വര്‍മ കോളേജില്‍ നടന്ന യൂണിയൻ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയായ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ത്ഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ രംഗത്തെത്തുകയായിരുന്നു. ശ്രീക്കുട്ടൻ 896 വോട്ടും എസ്‌എഫ്‌ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവില്‍ റീ കൗണ്ടിംഗിലൂടെ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ് ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതര്‍ക്കു മുന്നിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. റീ കൗണ്ടിംഗില്‍ കൃത്രിമം കാട്ടാൻ എസ്‌എഫ്‌ഐ ശ്രമിക്കുന്നതായി കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘര്‍ഷത്തിലെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിങ് നിര്‍ത്തിവയ്ക്കണമെന്ന് കോളേജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റീ കൗണ്ടിങ് ഓഫിസര്‍ തയ്യാറായിരുന്നില്ല.

ആദ്യ വോട്ടെണ്ണലില്‍ 23 അസാധുവായ വോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീണ്ടും എണ്ണിയപ്പോള്‍ അസാധുവായ വോട്ടുകള്‍ 27 ആയി വര്‍ധിപ്പിച്ചു. നിരസിച്ച ഓരോ ബാലറ്റ് പേപ്പറും റിട്ടേണിങ് ഓഫീസര്‍ അംഗീകരിക്കുമെന്നും അത്തരം പേപ്പറുകള്‍ വെവ്വേറെ സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് ബൈലോ പറയുന്നു. 

ഈ കേസില്‍ അത് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയില്‍ പ്രത്യേക കാരണമില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ സംബന്ധിച്ച്‌ ആശയക്കുഴപ്പമുള്ളതിനാല്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് മാത്രമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വീണ്ടും ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടിആര്‍ രവി വിധി പറഞ്ഞത്.

കോടതിയില്‍ ഹാജരാക്കിയ വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും റിട്ടേണിങ് ഓഫീസര്‍ ഒപ്പിട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോളിങ് ഡ്യൂട്ടിക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും രേഖയില്‍ ഒപ്പുവെച്ചതായി കണ്ടു. 

ലിസ്റ്റില്‍ ഇല്ലാത്തവര്‍ എന്തിനാണ് ഒപ്പിട്ടതെന്നും കോടതി ചോദിച്ചു. ആദ്യം സാധുതയുള്ളതായി കണക്കാക്കിയ നാല് വോട്ടുകള്‍ വീണ്ടും എണ്ണുന്ന സമയത്ത് അസാധുവായി കണക്കാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.

അംഗീകാരം നല്‍കാത്തതിനാല്‍ ആദ്യം അസാധു വാണെന്ന് കണ്ടെത്തിയ 23 വോട്ടുകളും റീകൗണ്ടിങ് സമയത്തും അസാധുവായി കണക്കാക്കിയിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. വീണ്ടും വോട്ടെണ്ണലിന് ശേഷം നോട്ടയുടെ എണ്ണത്തില്‍ 19ല്‍ നിന്ന് 18 ആയി മറ്റൊരു വശം മാറ്റം. എന്നിരുന്നാലും, എല്ലാ സ്ഥാനാര്‍ത്ഥിക ള്‍ക്കുമെതിരായ സാധുവായ വോട്ടായി നോട്ടയെ കണക്കാക്കുന്നതിനാല്‍, വീണ്ടും എണ്ണുമ്ബോള്‍ നോട്ടയ്ക്ക് അനുകൂലമായ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകില്ലെന്ന് പറയാനാവില്ല.

റീകൗണ്ടിങ് നിര്‍ത്തിവയ്ക്കാൻ പ്രിൻസിപ്പല്‍ നിര്‍ദ്ദേശിച്ചെങ്കിലും മാനേജര്‍ ഇടപെട്ട് അത് തുടരാൻ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ തകിടം മറിക്കുന്ന അന്യായമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. 

റീകൗണ്ടിങ് വേളയില്‍ അസാധുവായ വോട്ടുകള്‍ വീണ്ടും എണ്ണുന്നതിനായി ഉള്‍പ്പെടുത്തി, അത് സര്‍വകലാശാലയുടെ ബൈലോയ്ക്ക് വിരുദ്ധമാണ്, അതിനാല്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ ഫലങ്ങള്‍ നിയമവിരുദ്ധമായതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമാണ്.

ഒറിജിനല്‍ വോട്ടെണ്ണലും റീകൗണ്ടിംഗും സംബന്ധിച്ച പേപ്പറുകളും തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അടയാളപ്പെടുത്താൻ ഉപയോഗിച്ച യഥാര്‍ത്ഥ ടാബുലേഷൻ ഷീറ്റുകളും കോടതി പരിശോധിച്ചു. ആദ്യം നോട്ടയായി കാണിച്ച വോട്ടുകള്‍ റീകൗണ്ടിങ്ങില്‍ ഒന്നായി കുറഞ്ഞു. 

വീണ്ടും വോട്ടെണ്ണലിന്റെ മറവില്‍ സാധുവായത് അസാധുവാക്കാനാവില്ലെന്നും അസാധുവായ വോട്ട് സാധൂകരിക്കാനാകില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. വോട്ടെണ്ണല്‍ സാധുവായ വോട്ടുകള്‍ എണ്ണാൻ മാത്രമുള്ളതാണ്, അസാധുവായി ഇതിനകം നിരസിച്ച വോട്ടുകള്‍ അതില്‍ ഉള്‍പ്പെടുത്താൻ കഴിയില്ല.

റീകൗണ്ടിംഗില്‍ അസാധുവായ വോട്ടുകള്‍ സാധുവായ വോട്ടുകളായി ഉള്‍പ്പെടുത്തി എന്നതാണ് ഉന്നയിക്കുന്ന അടിസ്ഥാനങ്ങളിലൊന്ന്. എന്നിരുന്നാലും, സാധുതയുള്ളതായി കണക്കാക്കിയ വോട്ടുകള്‍ റീകൗണ്ടിങ് സമയത്ത് അസാധുവായി പ്രഖ്യാപിച്ചതായി തോന്നുന്നു. 

ആര്‍ഒ നിരസിച്ചതുമായി ബന്ധപ്പെട്ട് ബാലറ്റ് പേപ്പറില്‍ ഒരു അംഗീകാരവും ഇല്ലെന്നും ബാലറ്റ് പേപ്പറുകള്‍ പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്നും ആര്‍ഒയുടെ അഭിഭാഷകൻ സമ്മതിച്ചു. ബാലറ്റ് പേപ്പര്‍ എല്ലാ പോസ്റ്റുകളും ഉള്‍പ്പെടുത്തി ഏകീകൃതമായതിനാല്‍ അവ പ്രത്യേകം സൂക്ഷിക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം.

തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന ബൈലോ ഉള്ളതിനാല്‍ ഈ രീതി അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു. ബാലറ്റ് പേപ്പറുകള്‍ വെവ്വേറെ സൂക്ഷിച്ചിട്ടില്ലെങ്കിലും, ഏതെങ്കിലും തസ്തികയുടെ കാര്യത്തില്‍ നിരസിച്ച വോട്ടുകളുടെ അംഗീകാരം ഒഴിവാക്കാൻ റിട്ടേണിങ് ഓഫീസറെ അനുവദിക്കില്ല. 

ബൈലോ അനുസരിച്ച്‌, നിരസിച്ച വോട്ടുകള്‍ വേര്‍പെടുത്തിയതിന് ശേഷം മാത്രമേ സാധുവായ വോട്ടുകള്‍ എണ്ണി ഓരോ സ്ഥാനാര്‍ത്ഥിയും പോള്‍ ചെയ്ത വോട്ടുകള്‍ തിട്ടപ്പെടുത്തുകയുള്ളൂ. ഒരു റീകൗണ്ടിങ് നടത്തണമെങ്കില്‍ അത് സാധുവായ വോട്ടുകളില്‍ നിന്ന് നടത്തണം. ഇനിയും അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ താൻ വിജയിക്കുമെന്നാണ് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ അഭിപ്രായപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !