ഇടുക്കി: ഉടുമ്പൻചോല സ്വദേശിയായ ഗൃഹനാഥന്റെ മരണത്തിൽ ഭാര്യയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്വദേശി രമേശിന്റെ മരണത്തിലാണ് ഭാര്യ കൃഷ്ണവേണിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗൃഹനാഥനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടുമ്പൻചോല സ്വദേശിയായ രമേശിനെ തമിഴ്നാട് ബോഡി നയിക്കുന്നൂരിലുള്ള വീട്ടിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹത്തിലെ പാടുകൾ സംശയം ജനിപ്പിച്ചതോടെ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടന്നു.
തുടർന്ന് ഭാര്യ കൃഷ്ണവേണിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ദീപാവലിക്കാണ് ഉടുംമ്പൻചോലയിൽ നിന്നും ജീവനഗർ പ്രദേശത്തുള്ള വീട്ടിലേക്ക് രമേശും കൃഷ്ണവേണിയും പോയത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ പറഞ്ഞു തർക്കം ഉണ്ടായി.
തുടർന്നുണ്ടായ കയ്യാങ്കളിയിൽ നിലത്ത് വീണ രമേശിനെ കൃഷ്ണവേണി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണയുടെ അറസ്റ്റ് ബോഡി നായ്ക്കന്നൂർ പോലീസ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.