മുട്ടം: മലങ്കര ആല്‍പ്പാറ ഭാഗത്ത് ചാക്കില്‍ സൂക്ഷിച്ചിരുന്ന 120 കിലോഗ്രാം ചന്ദന തടി പിടികൂടി.
പെരുമറ്റം മലങ്കര ആല്‍പ്പാറയില്‍ താമസിക്കുന്ന ജനിമോന്‍ ചാക്കോയുടെ വീട്ടില്‍ നിന്നും വിപണിയില്‍ 25 ലക്ഷത്തോളം വിലവരുന്ന ചന്ദനതടിയാണ് പിടികൂടിയത്.
മുട്ടം പെരുമറ്റം കല്ലേല്‍ ജനിമോന്‍ ചാക്കോ (39) വണ്ണപ്പുറം പുളിക്കുന്നേല്‍ ആന്റോ ആന്റണി (38) വണ്ണപ്പുറം കുന്നേല്‍ കെ.എ.ആന്റണി (70), വണ്ണപ്പുറം കരോട്ടു മുറിയില്‍ ബിനു (44) കാളിയാര്‍ തെക്കേപ്പറമ്പില്‍ ബേബി സാം (31) മൂന്നിലവ് മേച്ചാല്‍ കുന്നത്ത് മറ്റത്തില്‍ കെ.ജെ.സ്റ്റീഫന്‍ (36) മേച്ചാല്‍ ചെമ്പൊട്ടിക്കല്‍ ഷൈജു ഷൈന്‍ (31) എന്നീ ഏഴുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.തൊടുപുഴ വനം വകുപ്പും ഫ്ളൈയിംഗ് സ്ക്വാഡും ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ചന്ദനതടി പിടികൂടിയത്.
കച്ചവടക്കാര്‍ എന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ സമീപിക്കുകയായിരുന്നു. പ്രതികള്‍ തന്ത്രപൂര്‍വ്വം ചന്ദനതടിയുടെ വ്യാപാരം നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവര്‍ക്ക് എവിടെ നിന്നാണ് ചന്ദനം കിട്ടിയതെന്നും, ഇവരുടെ പിന്നില്‍ ആരൊക്കെയുണ്ട് എന്നും കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കണ്ടെത്തനാകൂ എന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഫ്ളൈയിംഗ് സ്ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍.സുരേഷ് കുമാര്‍, ബിഎഫ്ഒമാരായ ജോസഫ് ജോര്‍ജ്, അനില്‍, സുജിത്ത് തൊടുപുഴ വനം വകുപ്പ് ഉദ്യോഗസ്ഥരായ അംജിത്ത് ശങ്കര്‍, അഖില്‍, പത്മകുമാര്‍, ഷെമില്‍, സോണി, രതീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.