മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്തു കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
( ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ 20 വർഷം തടവ് ശിക്ഷ ) 2019 ജനുവരി 17 നാണ് ഇയാള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി കട്ടിലിനടിയില്‍ സൂക്ഷിക്കുകയും തുടർന്ന് അടുത്തദിവസം വെളുപ്പിനെ ഇയാളുടെ താമസസ്ഥലത്തിനു സമീപം കുഴിച്ചുമൂടുകയായിരുന്നു.
അയർക്കുന്നം സ്റ്റേഷൻ എസ്.ഐ ആയിരുന്ന അനൂപ് ജോസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജിജു ടി. ആർ, ജി.ബിനു, അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന മധു. ആർ എന്നിവരായിരുന്നു വിവിധ സമയങ്ങളിലായി കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.