തൃശ്ശൂർ: പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളുമായി എത്തിയ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.
കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്‌നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോർട്ടർ പറഞ്ഞു.
എന്നാൽ തന്റെയടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി കാര്യങ്ങൾ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.