ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കും യാത്രക്കാര്‍ക്കും നേരെ ഭീഷണിമുഴക്കിയ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. കേസെടുത്തു.
നവംബര്‍ 19-നും അതിനുശേഷവും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രചെയ്യുന്നത് നിര്‍ത്താന്‍ ഇയാള്‍ സിഖുക്കാരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പാലിക്കാത്തവരുടെ ജീവന് അപകടത്തിലാകുമെന്നും വീഡിയോസന്ദേശത്തില്‍ പറഞ്ഞിരുന്നു.
നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്വയം പ്രഖ്യാപിത ജനറല്‍ കൗണ്‍സിലായ പന്നുന്‍ നിരവധി സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും കാനഡ, ഇന്ത്യ തുടങ്ങി എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ സുരക്ഷാസേന അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തീവ്രവാദ വിരുദ്ധ ഏജന്‍സി പന്നുനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത 2019 മുതല്‍ ഇയാള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. പഞ്ചാബിലെ അമൃത്സറിലും ഛണ്ഡീഗഢിലുമുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും സെപ്തംബറില്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.
2021 ഫെബ്രുവരി മൂന്നിന് ജാമ്യമില്ലാ വാറണ്ട് പന്നുനെതിരെ എന്‍ഐഎ സ്പെഷ്യല്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 29-ന് പന്നുനെ പ്രഖ്യാപിത കുറ്റവാളിയായും പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.