കോട്ടയം: കാറില്‍ ലിഫ്റ്റ് ചോദിച്ചുകയറിയ ശേഷം ഉടമയെ മര്‍ദിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍.പാമ്പാടി ളാക്കാട്ടൂര്‍ ആനകല്ലുങ്കല്‍ നിതിൻ കുര്യൻ (33), കങ്ങഴ കാനം തടത്തിപടി കുമ്മംകുളം അനില്‍ കെ.ഉതുപ്പ് (53) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കറുകച്ചാല്‍ ശൂലിപ്പുറം പുതുപ്പറമ്ബില്‍ ജോഷി പി.വര്‍ഗീസാണ് (58) ആക്രമണത്തിനിരയായത്.
15-ന് വൈകീട്ട് നാലുമണിയോടെ കറുകച്ചാലിലുള്ള ബാറിനുമുന്നില്നിന്നാണ് കാറില്‍ ഇവര്‍ ലിഫ്റ്റ് ചോദിച്ചുകയറിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചശേഷം മോതിരവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. കറുകച്ചാല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.