അടൂര്‍: സിപിഎം ലോക്കല്‍ സെക്രട്ടറി പിരിവു ചോദിച്ചപ്പോള്‍ കൊടുത്ത തുക കുറഞ്ഞു പോയതിന്റെ പേരില്‍ മണ്ണെടുപ്പുകാരന്റെ മൂക്കിന്റെ പാലം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഇടിച്ചു തകര്‍ത്തുവെന്ന് പരാതി.പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാൻ വൈകിയെന്നും ആക്ഷേപം.
തനിക്കിപ്പോള്‍ മണ്ണെടുപ്പ് ഇല്ലാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അത്രയും പണം തരാൻ കഴിയില്ലെന്നും അഖില്‍ പറഞ്ഞു. 2000 രൂപ ഗൂഗിള്‍പേ ചെയ്തു കൊടുക്കുകയും ചെയ്തു.
തുക കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നുവത്രേ ആക്ഷേപം. അടൂര്‍ ടൗണില്‍ വച്ച് ആദര്‍ശിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അഖിലിനെ മര്‍ദിച്ചു. മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.
മൂക്കിന്റെ പാലം തകര്‍ന്ന് പരുക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസിന് പരാതി നല്കി. എന്നാല്‍, ഇവിടെ സിപിഎം നേതാക്കള്‍ ഇടപെട്ടു. പ്രശ്നം പറഞ്ഞു തീര്‍ക്കാമെന്ന് ഇവര്‍ പറഞ്ഞതിനാല്‍ പൊലീസ് കേസെടുക്കാൻ തയാറായില്ല.
വിവരം അറിഞ്ഞ അടൂര്‍ ഡിവൈ.എസ്പി ആര്. ജയരാജ് ഇടപെട്ട് അഖിലിന്റെ പരാതിയില്‍ കേസ് എടുക്കാൻ നിര്‍ദ്ദേശം നല്കി. ലോക്കല്‍ സെക്രട്ടറി അനീഷ് അടക്കം കേസില്‍ പ്രതിയാകുമെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സംഘമാണ് അഖിലിനെ ആക്രമിച്ചത് എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.