'ജീപ്പില്‍ കയറ്റാൻ പറ്റില്ല, ഓട്ടോ വിളിച്ച്‌ പൊയ്ക്കോളൂ'; പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പൊലീസ്,

ഇടുക്കി: കട്ടപ്പനയില്‍ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാൻ തയാറാകാതെ പൊലീസ്.

ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം.പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ ടൗണിലേയ്ക്ക് വരികയായിരുന്ന കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവരാണ് അപകടത്തില്‍പെട്ടത്. 

ടൗണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ ജീപ്പ് അതുവഴി വന്നു.

ആശുപത്രിയില്‍ എത്തിക്കാനായി പരുക്കേറ്റവരെ പൊലീസ് ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടുവന്നെങ്കിലും കയറ്റാൻ പൊലീസുകാര്‍ സമ്മതിച്ചില്ല. പകരം ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടു നീങ്ങി. 

നെടുങ്കണ്ടം സ്‌റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.

പിന്നീട് ഇരുവരെയും അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !