കുവൈത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 43 പേരെ വിവിധ ഇടങ്ങളില്‍നിന്ന് അധികൃതര്‍ പിടികൂടി. മഹ്ബൂല, ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15 കേസുകളിലായാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ പണം വാങ്ങി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നു. പൊതു ധാര്‍മിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്.
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പൊതുപണം തട്ടിയെടുത്തെന്ന കുറ്റത്തിന് രണ്ടുപേരും അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
രാജ്യത്ത് പൊതുധാര്‍മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളെയും അതില്‍ ഏര്‍പ്പെടുന്നവരെയും പൊതുധാര്‍മിക സംരക്ഷണ വകുപ്പ് നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.