ന്യൂഡല്‍ഹി: മക്കയിലും, മദീനയിലും പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കാൻ എത്തിയവരെ പിടികൂടി തടഞ്ഞ് വച്ച് സൗദി അറേബ്യ .
"തലയില്‍ വെളുത്ത കെഫിയയും കൈത്തണ്ടയില്‍ പലസ്തീനിയൻ നിറമുള്ള തസ്ബിയും [ജപമാല മുത്തുകളും] ധരിച്ചതിന് നാല് സൈനികര്‍ എന്നെ തടഞ്ഞു, കൂടാതെ ചോദ്യം ചെയ്യാനുള്ള കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി . " ഇസ്ലാഹ് പറഞ്ഞു.
സൈനികരുടെ ശ്രദ്ധ തന്റെ സ്കാര്ഫില് ആയിരുന്നുവെന്ന് ഇസ്ലാഹ് പറഞ്ഞു . കാരണം അവര്‍ അത് പരിശോധിച്ചു . ഒപ്പം 'പലസ്തീനിയൻ കെഫിയെ' പറ്റി ആവര്‍ത്തിച്ച് പരാമര്‍ശിച്ചു. ഒടുവില്‍ വിട്ടയച്ചെങ്കിലും സ്കാര്‍ഫ് ധരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്കി.
"ഒടുവില്‍, എന്നെ വിട്ടയച്ചപ്പോള്‍, ഒരു സൈനികൻ എന്റെ അടുത്ത് വന്ന്, എന്റെ സ്കാര്‍ഫ് എടുത്ത് പറഞ്ഞു, 'ഇത് നല്ലതല്ല, അതിനാല്‍ ഇത് ധരിക്കരുത്, ഇത് അനുവദനീയമല്ല." - ഇസ്ലാഹ് പറഞ്ഞു. ആത്മീയ യാത്രയ്ക്കിടെ ഉണ്ടായ അനുഭവം, ഭയപ്പെടുത്തുകയും ഹൃദയം തകര്‍ക്കുകയും ചെയ്തതായും ഇസ്ലാഹ് പറഞ്ഞു .
പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് അള്‍ജീരിയക്കാരനും സൗദി അറേബ്യയില്‍ അറസ്റ്റിലായി. അദ്ദേഹത്തെ ആറ് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഗാസയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനായി ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.