ജയ്പുര്‍: രാജസ്ഥാനില്‍ മകളെ കഴുത്തറുത്തതിന് ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് പിതാവ്. ചൊവ്വാഴ്ച പാലി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്.
വിവാഹിതയായ മൂത്ത മകള്‍ നിര്‍മ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് മേഘ്വാള് വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിര്‍മയും സഹോദരിയും എത്തിയപ്പോള്‍ ഇവര്‍ പിതാവിനെ കണ്ടുമുട്ടി. തുടര്‍ന്ന് മെഗ്വാള് ഒരുസ്ഥലം വരെ പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.
ഇളയെ സഹോദരിയോട് തന്നെ കാത്ത് നില്ക്കാന് ആവശ്യപ്പെട്ട നിര്‍മ, പിതാവിനൊപ്പം മറ്റൊരു സ്ഥലത്ത് പോയി. അവിടെ വച്ച് നിര്‍മയുടെ കഴുത്ത് മുറിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് ഇയാള്‍ നിര്‍മയെ കൊല്ലുകയായിരുന്നു.
ഏറെ നേരമായിട്ടും നിര്‍മയെ കാണാത്തതിനെ തുടര്‍ന്ന് ഇളയ സഹോദരി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.