അയര്‍ക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത മധ്യവയസ്കൻ പൊലീസ് പിടിയില്‍.
അയര്‍ക്കുന്നം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയ ഇയാള്‍ ഒ.പി ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും ഇവിടെയുണ്ടായിരുന്ന ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഇവരുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന്, വിവരമറിഞ്ഞെത്തിയ അയര്‍ക്കുന്നം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
അയര്‍ക്കുന്നം എസ്.ഐ കെ.എസ്. ലെബിമോൻ, സാജു ടി.ലൂക്കോസ്, എ.എസ്.ഐ ഗീത, സി.പി.ഒമാരായ സരുണ്‍, അജു വി.തോമസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.