കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്പെൻഷനില്‍ കഴിയുന്ന അഞ്ച് വനിതജീവനക്കാര്‍ക്ക് സ്ഥലംമാറ്റം.
നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഗ്രേഡ് രണ്ട് അറ്റൻഡന്റ് വി.ഇ. ഷൈമയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഗ്രേഡ് വണ്‍ അറ്റൻഡര്‍മാരായ ഷൈനി ജോസിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും വി. ശലൂജയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും എം.കെ. ആസിയയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലംമാറ്റിയത്.
ആസിയയുടെ ശമ്പളവര്‍ധന ആറുമാസത്തേക്ക് തടഞ്ഞുവെക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിച്ച നടപടി അവരുടെ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തണം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ ഭരണാനുകൂല സംഘടനാനേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമംനടന്നത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പീഡനക്കേസിലെ പ്രതി ശശീന്ദ്രനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.