"ഇസ്രയേൽ ജോലി" ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാല‌യം

കൊച്ചി: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാല‌യം. 

കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വിസ കച്ചവട സംഘങ്ങളാണ് ഇസ്രയേയിൽ ഒന്നേകാൽലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിക്കായി ആളെ തേടി പരസ്യങ്ങൾ നൽകിയത്. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ള ഒരുലക്ഷത്തോളംപേർക്ക് കാർഷിക മേഖലയിൽ തൊഴിൽ വിസ നൽകുമെന്ന ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് വിസ സംഘങ്ങൾ ഓൺലൈനിൽ ആളുകളെ തേടി ഇറങ്ങിയത്. 25 മുതൽ 39 വയസുവരെയുള്ള യുവതീ യുവാക്കൾക്കാണ് അവസരമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ചെറിയ തുകയായ നാലര ലക്ഷം രൂപ മുടക്കിയാൽ വിസ ലഭിക്കുമെന്നാണ് വാഗ്ദാനം. ഈ പണം വീസ ലഭിച്ചതിന് ശേഷം മാത്രം നൽകിയാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു.

സംഘർഷത്തെത്തുടർന്ന് ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓൺലൈനിൽ തൊഴിലന്വേഷകരെ തേടി ഇത്തരം സംഘങ്ങൾ സജീവമായത്. ഇതിന്റെ ചുവടുപിടിച്ച് 25 വയസുമുതൽ 39 വരെ പ്രായമുള്ളവർക്ക് എട്ടുമണിക്കൂർ ജോലിയും ഒന്നേകാൽലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം.

സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !