ഗാസ ലക്ഷ്യമാക്കി ഇസ്രയേലിന്റെ പ്രത്യാക്രമണം ആരംഭിച്ചു. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ വ്യാപകമായ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ പ്രദേശത്ത് കുറഞ്ഞത് 198 പേർ കൊല്ലപ്പെടുകയും 1,610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ഗാസയിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും തീരപ്രദേശത്തിന് ചുറ്റുമുള്ള അതിർത്തി വേലിയിൽ തോക്കുധാരികളുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇസ്രയേലില്‍ ഹമാസിന്റെ മിന്നലാക്രണത്തില്‍ 40 ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍നിന്ന് കരയിലൂടെയും കടലിലൂടെയും ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് വിഭാഗം നുഴഞ്ഞുകയറുകയായിരുന്നു. അതോടൊപ്പം റോക്കറ്റുകളും വര്‍ഷിച്ചു. ഇസ്രയേലിലേക്ക് 5,000 റോക്കറ്റുകള്‍ വര്‍ഷിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു. കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.
The West was sleeping when Israeli forces were beating Palestinian women at Al Aqsa Mosque. 💔#Israel #Palestine #Hamas #طوفان_الأقصى #حماس #طوفان_القدس #Palestina #savas #arab
— Jemima Goldsmith (@jemimakhan09) October 7, 2023
pic.twitter.com/sGY08eRkaQ
2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണ്. ഇത് യുദ്ധമാണെന്നും അതില്‍ വിജയിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരാക്രമണമാണുണ്ടായതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു. രണ്ടായിരത്തിലേറെ റോക്കറ്റുകളാണ് ഇസ്രായേലിലെ ജനവാസ മേഖലകളിലേക്ക് തൊടുത്തത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു.
Operation Iron Swords 🔥
— BALA (@erbmjha) October 7, 2023
“By the end of today, there will be no more living terrorists left in Israel”
-Israeli army spokesman Richard Hecht pic.twitter.com/OqIdRl67Sz
അതേസമയം ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിയുന്നത്ര വീടുകള്‍ക്കുള്ളില്‍ തുടരണമെന്നും വിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും നല്‍കി.
Israel is under attack.
This morning, Hamas terrorists infiltrated Israeli communities and began systematically targeting innocent Israelis, resulting in tragic casualties.
Some of the images depicting these events are too distressing to share.
We are at war, and we are… pic.twitter.com/e5BCXMFtm7
— Israel in India (@IsraelinIndia) October 7, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.