ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

തൃശൂർ: ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ. ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് എം വി ഹോബിക്കെതിരെയാണ് നടപടി.

തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്.

ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. 

ഓഫീസിലെ ജീവനക്കാർ ചേർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അസി. ഫോറസ്റ്റ് കൺസർവേറ്ററോട് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.

മോർഫിങ് സംബന്ധിച്ച തന്റെ പ്രവ‍ൃത്തിയിൽ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവർത്തകരോടു സഹകരിക്കുന്നില്ലെന്നും സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നുവെന്നും ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതികൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂപ്രണ്ടിനെ ചുമതലയിൽനിന്നു മാറ്റിനിർത്തണമെന്ന ശുപാർശയോടെ സർക്കിൾ ചീഫ് കൺസർവേറ്റർ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !