ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. ജൈത്പുര്‍ സ്വദേശിയായ പൂജ യാദവി(24)നെയാണ് രണ്ടംഗസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പൂജയുടെ കാമുകന്റെ സഹോദരനായ റോക്കിയാണ് അറസ്റ്റിലായത്. പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാള്‍ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തോക്കുമായെത്തിയ രണ്ടുപേര്‍ യുവതിയെ കൊലപ്പെടുത്തിയത്. മുഖംമുറച്ചെത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ചുകയറി യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചുതവണ യുവതിക്ക് വെടിയേറ്റതായാണ് വിവരം.
വെടിയൊച്ച കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ ഇവരെ പിന്തുടര്ന്നെങ്കിലും ഇരുവരും പിന്നീട് ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു. ഇതിനിടെ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.