കോട്ടയം : കമ്പനിയെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തോരായിരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന മൈത്രിനഗർ ഭാഗത്ത് ഇലഞ്ഞിമുറ്റം വീട്ടിൽ വിശാഖ് രാധാകൃഷ്ണൻ (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന കമ്പനിയില്‍ കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 27 ഓളം വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കമ്പനിയുടെ പ്രോഡക്റ്റ് നൽകിയതിനു ശേഷം അവിടെ നിന്നും പണം കൈപ്പറ്റി ഇത് കമ്പനിയിൽ അടയ്ക്കാതെ കബളിപ്പിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോവുകയുമായിരുന്നു.പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജു പി.എസ്, എസ്.ഐ സജി എം.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.