മലപ്പുറം; സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് തീവ്രവാദി പങ്കെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്.
ഹമാസ് തീവ്രവാദി ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത പരിപാടിയിലെ അറബി പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിഭാഷകരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പോലീസ് തീരുമാനത്തിലെത്തിയത്.
ഹമാസിനെ ഭീകര സംഘടനയായി ഇതുവരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല എന്നും പോലീസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.
കൂടാതെ, ഖലീദ് മാഷലിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസ് വ്യക്തമാക്കി.പലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് ഹമാസ് തീവ്രവാദിയുടെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചു.
ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് വെള്ളിയാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്.
ഹമാസ് തീവ്രവാദി പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.