നിയമനത്തട്ടിപ്പ്: ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ; റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. റയീസിന്റെ മൊബൈലില്‍ നിന്നാണ് വ്യാജ നിയമനക്കത്ത് തയ്യാറാക്കിയതും, അത് ഇ മെയില്‍ വഴി അയച്ചു നല്‍കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

നിയമനക്കോഴക്കേസില്‍ മലപ്പുറം സ്വദേശി ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ അപേക്ഷ നല്‍കിയത്. 

ഹരിദാസന്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്ന പശ്ചാത്തലത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഹരിദാസന്റെ രഹസ്യമൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെടുന്നു. 

ഹരിദാസന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായി. മലപ്പുറത്തു വെച്ച് ചോദ്യം ചെയ്തപ്പോള്‍ അഖില്‍ മാത്യുവിന് പണം നല്‍കിയതായി ഹരിദാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായപ്പോള്‍, ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞതുകൊണ്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസന്‍ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !