തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണമെന്ന് സിപിഎം നേതാവ് എകെ ബാലന്.
കേരളത്തിലെ ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടുന്നതില്‍ സിപിഎമ്മും പിണറായി വിജയനും എടുത്ത നിലപാട് സമൂഹത്തിനും കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും അറിയാവുന്നതാണ്.
മുഖ്യമന്ത്രിക്ക് മതന്യൂനപക്ഷങ്ങളിലുള്ള പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമം നടത്തിയത്. ഇതിന് ദൃശ്യമാധ്യമവേദികളെല്ലാം ഉപയോഗിക്കുന്നു. പച്ച നുണയാണിത്. ഇതു നല്‍കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കേണ്ടേയെന്നും എകെ ബാലന് മാധ്യമങ്ങളോട് ചോദിച്ചു. വീണ കൈക്കൂലി വാങ്ങിയെന്നാണ് നേരത്തെ ആരോപിച്ചിരുന്നത്.
പേഴ്സണല്‍ സ്റ്റാഫ് എന്നു പറയുന്നയാള്‍ വീണയുടെ ബന്ധുവാണ് എന്നുള്ള പച്ചനുണയായിരുന്നു കുറേക്കാലം. ഇത്തരത്തിലുള്ള നുണപ്രചാരണങ്ങള്‍ ദിവസേന അഴിച്ചു വിട്ടാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ, അതിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു രൂപത്തിലുമുള്ള പോറല്‍ ഏല്ക്കാന് പോകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.