തിരുവനന്തപുരം: എൻ.ഡി.എക്കൊപ്പം പോകാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം തങ്ങളില്ലെന്ന് അറിയിച്ച് ജെ.ഡി.എസ് സംസ്ഥാന ഘടകം.
ഒക്ടോബര്‍ എഴിന് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ജെ.ഡി.എസ് ആലോചിക്കും. ദേശീയനേതൃത്വം എൻ.ഡി.എക്കൊപ്പം പോയതിന് പിന്നാലെ എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ ബംഗളൂരുവിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാര്‍ട്ടി രുപീകരിക്കാനാവില്ല. ഈയൊരു സാഹചര്യത്തില്‍ ആര്.ജെ.ഡിയില്‍ ലയിക്കണമെന്നാണ് കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍, എല്‍.ജെ.ഡി ആര്.ജെ.ഡിയില്‍ ലയിച്ച സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്.
നിതീഷ് കുമാറിനൊപ്പം പോകണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടിക്കടി നിലപാട് മാറ്റുന്ന നിതീഷ് കുമാറുമായുള്ള സഹകരണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവില്‍ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.