കിളിമാനൂര്‍: ഒ.എസ്.അംബിക എം.എല്‍.എയുടെ ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ധാര്‍ഷ്ട്യത്തോടെയുള്ള സമീപനവും തിരുത്താൻ തയ്യാറാകണമെന്ന് സി.പി.ഐ കിളിമാനൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു..jpeg)
കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലാളികള്‍ തിങ്ങിപ്പാക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ള ദൗര്‍ലഭ്യം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജലജീവൻ പദ്ധതിയില്‍ നിന്ന് കോണ്‍ഗ്രസ് വാര്‍ഡ് മെമ്ബര്‍മാര്‍ രാഷ്ട്രീയ വൈരാഗ്യം മൂലം ഒഴിവാക്കിയ പാവപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എം.എല്‍.എ തിരിഞ്ഞുനോക്കിയില്ലെന്നും സി.പി.ഐ വ്യക്തമാക്കി.
ചൂട്ടയില്‍ കോളനിയില്‍ ഒരു കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണത്തില്‍ കോളനിനിവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേട്ടശേഷം പ്രായോഗികമായവ നടപ്പിലാക്കണമെന്ന പൊതുആവശ്യം നിരാകരിക്കപ്പെട്ടെന്നും പദ്ധതിയുടെ ഉദ്ഘാടനം എല്‍.ഡി.എഫില്‍ ആലോചിച്ചല്ല നടത്തിയതെന്നും സി.പി.ഐ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.