ഓഫീസ് മുറിയില്‍ അതിക്രമിച്ച്‌ കയറി നോമിനേഷന്‍ കീറിക്കളഞ്ഞു: പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിര കേസ്,

തൃശൂര്‍ :കോളെജിലെ പ്രധാന അധ്യാപകന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച്‌ കയറി നോമിനേഷനുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്.

കുന്നംകുളം കീഴൂര്‍ ശ്രീ വിവേകാന്ദ കോളെജിലാണ് സംഭവം. എട്ട് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. പ്രധാന അധ്യാപകന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. 

വിവേകാനന്ദ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ ഉള്‍പ്പെടെ നാല് എബിവിപി പ്രവര്‍ത്തകരുടെ നോമിനേഷന്‍ തള്ളിയിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രധാന അധ്യാപകന്റെ റൂമിലേക്ക് അതിക്രമിച്ചു കയറിയ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ റൂമിലുണ്ടായിരുന്ന നോമിനേഷനുകള്‍ കീറി കളയുകയായിരുവെന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. 

സംഭവത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ അഭിനന്ദ്, മാളവിക എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

എന്നാല്‍ തൊട്ടടുത്ത ദിവസം എബിവിപി പ്രവര്‍ത്തകരായ എട്ടു പേരെ അഞ്ച് ദിവസത്തേക്ക് കോളേജില്‍ നിന്ന് സസ്‌പെന്‍ഡും ചെയ്തു. 

തുടര്‍ന്ന് കോളേജില്‍ എസ്‌എഫ്‌ഐ - എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സംഭവത്തില്‍ പൊലീസ് ലാത്തി വിശുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോളേജിലെ അധ്യാപകന്‍ പൊതുമുതല്‍ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിന് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ജാമ്യമില്ല വകുപ്പില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !