തൃശൂര്‍ :കോളെജിലെ പ്രധാന അധ്യാപകന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറി നോമിനേഷനുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്.
വിവേകാനന്ദ കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ചെയര്മാന് സ്ഥാനാര്‍ത്ഥിയുടെ ഉള്‍പ്പെടെ നാല് എബിവിപി പ്രവര്‍ത്തകരുടെ നോമിനേഷന് തള്ളിയിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രധാന അധ്യാപകന്റെ റൂമിലേക്ക് അതിക്രമിച്ചു കയറിയ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ റൂമിലുണ്ടായിരുന്ന നോമിനേഷനുകള്‍ കീറി കളയുകയായിരുവെന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
സംഭവത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിനന്ദ്, മാളവിക എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
എന്നാല്‍ തൊട്ടടുത്ത ദിവസം എബിവിപി പ്രവര്‍ത്തകരായ എട്ടു പേരെ അഞ്ച് ദിവസത്തേക്ക് കോളേജില്‍ നിന്ന് സസ്പെന്‍ഡും ചെയ്തു.
തുടര്‍ന്ന് കോളേജില്‍ എസ്എഫ്ഐ - എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സംഭവത്തില്‍ പൊലീസ് ലാത്തി വിശുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോളേജിലെ അധ്യാപകന് പൊതുമുതല്‍ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിന് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ജാമ്യമില്ല വകുപ്പില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.