പ്രണയപ്പക: യുവതിയുടെ വീട് അടിച്ചുതകര്‍ത്തു, കാപ്പാ കേസ് പ്രതിയും സംഘവും പിടിയില്‍,

തിരുവല്ല: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച്‌ തകര്‍ത്തുവെന്ന് പരാതി. തിരുവല്ല നിരണത്താണ് സംഭവം

പ്രണവ് സുരേഷ്(22), ജിതിൻ(22), സി. ജിതിൻ(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കാപ്പാ കേസ് പ്രതിയാണ് പ്രണവ് സുരേഷ്. 

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് യുവതി ഇയാളുടെ ഫോണ്‍കോളുകള്‍ എടുക്കാത്തതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു.

പിന്നീട്, വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച്‌ വീടിന്റെ ജനാലകളും വാതിലും തകര്‍ത്തു. മുൻവാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. തുടര്‍ന്ന് സ്ഥലത്തുനിന്നും പോയ സംഘം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വെല്ലുവിളിയുമായി വീട്ടിലെത്തി. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലംപ്രയോഗിച്ച്‌ കീഴ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും നിരവധി കേസുകളില്‍ പ്രതികളിലാണ്. 

ചങ്ങനാശ്ശേരി, മാന്നാര്‍ എന്നീ സ്റ്റേഷൻ പരിധികളില്‍ നടന്ന വധശ്രമകേസുകളിലും, അടിപിടി കേസുകളിലും, കാല്‍നടയാത്രക്കാരുടെ മാല പൊട്ടിച്ച കേസുകളിലും പ്രതികളാണ് ഇരുവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !