ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥ എന്നവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ച മൃതദേഹം ജര്‍മ്മന്‍ ടാറ്റൂ കലാകാരിയുടേത് എന്ന് അവരുടെ അമ്മയുടെ സ്ഥിരീകരണം. തീര്‍ത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികള്‍ അവകാശപ്പെട്ടത് അതൊരു ഇസ്രയേല്‍ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാല്‍ അത് ഒരു ജര്‍മ്മന്‍ ടാറ്റു കലാകാരിയുടെ മൃതദേഹമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ഇസ്രയേലില്‍ എത്തിയതായിരുന്നു. ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. ഇസ്രയേലി വനിതാ സൈനിക ഉദ്യോഗസ്ഥയുടെ മൃതദേഹം എന്നായിരുന്നു ഹമാസ് അവകാശപ്പെട്ടത്. എന്നാല്‍ ഷാനി ലൂക്കിന്റെ ഒരു ബന്ധു അവരെ തിരിച്ചറിയുകയായിരുന്നു. കാലിലെ പ്രത്യേക തരത്തിലുള്ള ടാരു കണ്ടാണ് അവരെ തിരിച്ചറിഞ്ഞത്. സമാധാനത്തിനായുള്ള ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഷാനി ലൂക്ക് എന്ന് അവരുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.
Search and rescue mission at Nova festival next to Rei’m in Israel has been completed,
— Tofik (@Venom6277) October 8, 2023
260 bodies of Israeli civillians taking part in this peaceful festival were recovered
#Gaza #Israel_under_attack #Hamas #FreePalestine #GazaUnderAttackpic.twitter.com/TYMnft3kMX
കൊലപ്പെടുത്തിയ ശേഷം ഹമാസ് തീവ്രവാദികൾ പിക്ക് അപ് ട്രക്കിന്റെ പുറകില്‍ അപഹാസ്യമായ രീതിയില്‍ ഈ ജർമ്മൻ വനിതയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം പാലസ്തീന് നഗരവീഥികളിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലത്തെ ഇസ്രായേൽ ആക്രമണം കൊണ്ടാടിയത്. ഒരു കാല്, തികച്ചും ആഭാസകരമായ രീതിയില്‍ ഉയര്ത്തിവെച്ചായിരുന്നു ഈ 30 കാരിയുടെ അര്‍ദ്ധനഗ്ന മൃതദേഹം ട്രക്കില്‍ പ്രദര്‍ശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തില്‍ നിരന്ന അവരുടെ അനുയായികളും ആര്‍പ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരില്‍ ചിലര്‍ ആ മൃതദേഹത്തില്‍ തുപ്പുന്നും ഉണ്ടായിരുന്നു.
💔 Shocking footage of Hamas terrorists when they infiltrated and temporarily captured an entire Israeli kibbutz. Many Jews were murdered here and many kidnapped as hostages and taken to Gaza. #Israel pic.twitter.com/0CvFTqLjhK
— Eretz Israel (@EretzIsrael) October 8, 2023
അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസര്‍ട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി. അതില്‍ പങ്കെടുത്തിരുന്ന നോവ ആര്‍ഗമനി എന്ന 25 കാരിയായ വിദ്യാര്‍ത്ഥിനിയും തീവ്രവാദികള്‍ തട്ടിക്കോണ്ടു പോയവരില്‍ ഉള്‍പ്പെടുന്നു. ഒരു മോട്ടോര്‍ബൈക്കില്‍ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനന് വീഡിയോ ദൃശ്യം വിവിധ സമൂഹ മാധ്യമങ്ങളിൾ പുറത്തുവിട്ടിരുന്നു. തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരന് പോകുന്നത് നോക്കി നിസ്സഹായനായി നില്ക്കുന്ന കാമുകനെയും ദൃശ്യങ്ങളില്‍ കാണാം.
#GazaUnderAttack Heartbreaking! Noa was attending a music festival in southern Israel when she was abducted by Hamas terrorists and taken from Israel to Gaza.
— Nnamani Osita (@NnamaniOsita6) October 8, 2023
This is a war between good and evil.
Israel targets terrorists - Hamas targets civilians. Let the world know! #Israe pic.twitter.com/5JDaZENydy
ഡോറോണ്‍ ആഷര്‍ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗാസയിലെ തുരങ്കങ്ങളില്‍ കഴിയുന്നവരില്‍ ഉള്‍പ്പെടുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ,മറ്റ് നിരവധി ഇസ്രയേലി യുവാക്കള്‍ക്കൊപ്പം ഉത്സവം ആഘോഷിക്കുകയായിരുന്നു ഇവരും മരുഭൂമിയില്‍ സംഘടിപ്പിച്ച സമാധാനോത്സവത്തിലേക്കാണ് ആയുധധാരികളായ തീവ്രവാദികള്‍ ഇരച്ചു കയറിയത്.
🚨🚨🚨EXTREMELY GRAPHIC VIDEOS OF PALESTINIAN TERRORISTS KILLING IDF SOLDIERS AND DESECRATING THEIR BODIES
— CBKNEWS (@CBKNEWS121) October 8, 2023
Hamas / Hezbollah / Gaza /Palestine#IsraelUnderAttack ॥#Hamas॥ #Israel_under_attack #Israel #IStandWithIsrael #طوفان_الأقصى #IsraelPalestineWar pic.twitter.com/gGQhEGB7mt
ഗാസാ മുനമ്പില്‍ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികള്‍ പലയിടങ്ങളിലും അക്രമങ്ങള്‍ അഴിച്ചു വിട്ടു. ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും ഏതാണ്ട് 50 ഇസ്രയേലികളെ ഹമാസ് തടവിലാക്കിയതായാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ ചിലരെ ഉടനറ്റി വധിച്ചതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ 22 ഇടങ്ങളിലായി യുദ്ധം നടന്നുകൊണ്ടിരിക്കുന്നതായി ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. അതിനു പുറമെ ഗാസയിലെ നിരവധി ഇടങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണങ്ങളും നടത്തുന്നുണ്ട് ഗാസാ മുനമ്പിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഏഴ് പ്രദേശങ്ങളില്‍ നിന്നായാണ് ബന്ധികളില്‍ ഏറെ പേരെയും തീവ്രവാദികള്‍ പിടികൂടിയത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍- പാലസ്തീന് കുടിപ്പകയിലോ, മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് നടത്തിയ ആക്രമണത്തില്‍ 480 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. 3200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
🚨Scary: Israel continues to transfer batches of Merkava Mk.4 tanks to the border with the Gaza Strip.#Israel #hamasattack #GazaUnderAttack #IsraelUnderAttack #Palestine #Gaza #Israel_under_attack #IsraelPalestineWar #Hamas #hamasterrorist pic.twitter.com/zkjadIsPXO
— Jiten sharma (@jitensharma_) October 8, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.