ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം, വീട്ടുതടങ്കലിലാക്കി, ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊല: പ്രതിക്ക് ജീവപര്യന്തം,

കൊല്ലം: സ്കൂള്‍ അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന' കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്.

പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി സ്വദേശിയുമായ അനിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് പ്രതി. അനിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം.

കൊല്ലം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ ഒൻപതിനായിരുന്നു കൊലപാതകം. അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിര്‍ദേശിച്ച ദിവസമാണ് കൊലപതകം നടന്നത്.

അന്ന് ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരുമല്ലിത്ത സമയത്ത് ആഷ്ലി അനിതയെ വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ട് തന്നെ കേസില്‍ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. 

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തീകരിച്ച്‌ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകള്‍, 37 രേഖകള്‍ എന്നിവ പ്രൊസിക്യൂഷൻ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായിരുന്നു അനിത. ശാസ്താംകോട്ട ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്താണ് അന്വേഷണം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !