എന്ത് ബുള്ളിയിങ് നടത്തിയാലും പ്രശ്നമില്ല; ഹമാസിനെ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താൻ പെടുത്താന്‍ മനസ്സില്ലെന്ന് റിജില്‍ മാക്കുറ്റി.

കണ്ണൂര്‍: ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ഥ ഭീകരതയെന്നും ഹമാസിനെ ഭീകരതയുടെ ഗണത്തില്‍ പെടുത്താന്‍ തനിക്ക് മനസില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.

അതിൻ്റെ പേരില്‍ എന്ത് ബുള്ളിങ്ങ് നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

ഫലസ്തിൻ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിൻ്റെ പേരില്‍ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ത്ഥ ഭീകരത.

പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിൻ്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം .ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും ഉധം സിംഗും ഇന്ത്യക്കാര്‍ക്ക് ധീരവീരപുത്രൻമാരാണ്.

 ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്. ഈ ഗണത്തില്‍ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിൻ്റെ ഷൂ നക്കലായിരുന്നു ഷൂവര്‍ക്കര്‍മാരുടെ പ്രധാന പണി.ഫലസ്തീൻകാര്‍ക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാര്‍ഢ്യം. ഇസ്രായേലിനും അവരുടെ പിൻതുണക്കാരായ ഇന്ത്യയിലെ സംഘികള്‍ക്കും ക്രിസംഘികള്‍ക്കും അവര്‍ ഭീകരൻമാരാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !