കട്ടപ്പന: തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നെന്ന് പറഞ്ഞതിന് യുവാവ് ഹോട്ടല്‍ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു.
കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ ഭക്ഷണം ചോദിച്ച് എത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കട അടയ്ക്കാനായി ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്നു ജീവനക്കാര്‍.
ഭക്ഷണം തീര്‍ന്നെന്നു പറഞ്ഞെങ്കിലും കടയുടമയ്ക്ക് കഴിക്കാനായി നീക്കിവച്ചിരുന്ന ഭക്ഷണം കണ്ട് പ്രതി പ്രകോപിതനായി. അതു നല്‍കിയില്ലെന്ന് ആരോപിച്ച് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ശിവചന്ദ്രനെ മര്‍ദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി. ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.