അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
സൂറത്തിൽ പാലാൻപുരിലെ ജഗത്‌നാഗ് റോഡിൽ താമസിച്ചിരുന്ന ഫർണിച്ചർ വ്യാപാരി മനീഷ് സോളംഗി (37), ഭാര്യ റീത, പിതാവ് കാനു, മാതാവ് ശോഭ, മക്കളായ ദിശ, കാവ്യ, കുശാൽ എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ മനീഷിനെ തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.
കുടുംബം കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായാണ് കുറിപ്പിൽ പറയുന്നതെന്ന് സൂറത്ത് ഡിസിപി രാകേഷ് ബാരറ്റ് പറഞ്ഞു. മനീഷ് കടം കൊടുത്ത പണം തിരികെ ലഭിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണു നിഗമനം.
ഇയാളുടെ കീഴിൽ 35ഓളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാർ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.