വയനാട്: കല്പറ്റ-പീഡനത്തിന് ഇരയായ 14 കാരി പ്രസവിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 56കാരനെ അറസ്റ്റുചെയ്തു.
വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷന് പരിധിയിലാണ് ഇരയും പ്രതിയും. വിദ്യാര്‍ഥിനിയായ 14കാരി പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്.പോക്സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് അയല്‍വാസിക്കെതിരേ കേസ്. ഇയാള്‍ റിമാന്‍ഡിലാണ്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒമ്പതുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
വൈകാതെ പ്രസവവും നടന്നു. വിവരം അറിഞ്ഞ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.