കോഴിക്കോട് മരുതോങ്കരയിൽനിന്ന് പിടികൂടിയ 12 വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ്

കല്പറ്റ: നിപബാധിച്ച് ഒരാൾ മരിച്ച കോഴിക്കോട് മരുതോങ്കരയിൽനിന്ന് പിടികൂടിയ 12 വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഐ.സി.എം.ആറിൽനിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്തുലഭിച്ചിട്ടുണ്ടെന്നും മന്ത്രി ലക്കിടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യഘട്ടത്തിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇത്തവണ രോഗം ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുടെ വീട്ടുപരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിദഗ്ധർ വവ്വാലുകളെ പിടികൂടി സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ, വവ്വാലുകളിൽനിന്നു ശേഖരിച്ച 36 സാംപിളുകൾ നെഗറ്റീവായിരുന്നു.

വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായെങ്കിലും വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകർ‍ന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

നിപബാധിതമേഖലകളിൽ ഇത്തവണ വ്യാപകമായി കാട്ടുപന്നികൾ ചത്തത് ആശങ്കയുയർത്തിയിരുന്നു. പന്നികൾ വഴിയാണോ രോഗം പടർന്നതെന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, പന്നികൾ ചത്തത് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ലോകത്താദ്യമായി നിപബാധയുണ്ടായത് 1998-ൽ മലേഷ്യയിലാണ്. പന്നികളിൽനിന്നാണ് അവിടെ വൈറസ് മനുഷ്യരിേലക്ക് പകർന്നതെന്ന് കണ്ടെത്തി. വവ്വാലുകളിൽനിന്നായിരുന്നു വളർത്തുപന്നികളിൽ വൈറസ് എത്തിയത്.

വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പകരുന്നുവെന്ന് കണ്ടെത്തുന്നത് രോഗപ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനമാണ്. കേരളത്തിൽ നാലുതവണ നിപബാധയുണ്ടായെങ്കിലും രോഗ ഉറവിടം അജ്ഞാതമായിത്തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !