ചെങ്ങന്നൂർ : വെണ്മണി പഞ്ചായത്തിൽ ചാങ്ങമല ഭാഗത്ത് ജോലി ചെയ്തു വന്നിരുന്നതൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപ്പന്നിയുടെ കുത്തേറ്റു. വെണ്മണി ചെറുകുന്നില്‍ മണി(46) ന് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയേടെയായിരുന്നു സംഭവം.ജോലി ചെയ്തതിനു സമീപമുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്.22-ല്‍ അധികം തൊഴിലാളികള്‍ ഈ സമയം അവിടെയുണ്ടായിരുന്നു.കാട്ടുപ്പന്നി മണിയുടെ നേര്‍ക്കു പാഞ്ഞെത്തിആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. തുടര്‍ന്ന് മണിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വയറിന് കുത്തേറ്റ ഭാഗത്ത് 16 തുന്നലുണ്ട്. പഞ്ചായത്തധികൃതര്‍ ഇടപെട്ട് മാവേലിക്കരയില്‍ നിന്ന് കാട്ടുപ്പന്നിയെ വെടിവെയ്ക്കാന്‍ വിദഗ്ധനെ വരുത്തി.തുടര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ടു കാട്ടുപ്പന്നികളെ വെടിവെച്ചങ്കിലും അവ ഓടി മറഞ്ഞു. പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,നാലു വാര്‍ഡുകളിലാണ് കാട്ടുപ്പന്നി ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം കാട്ടുപ്പന്നി ശല്യം തടയാന്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നിരുന്നതായി പഞ്ചായത്തു അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.