ലഖ്നൗ: പരാതി നൽകാനെത്തിയ ഭിന്നശേഷിക്കാരിയായ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് യു.പി പൊലീസ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്തുനടന്ന സംഭവം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായി എസ്.പിയുടെ ഓഫീസിലെത്തിയത്. എന്നാൽ, പരാതി നൽകുന്നതിന് പകരം എസ്.പി ഓഫീസിന്റെ മതിൽ കയറാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.
ഇതോടെയാണ് ഇവരെ പൊലീസ് വലിച്ചുകൊണ്ടുപോയത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീഡിയോ വൈറലായതോടെ എസ്.പി കേശവ് ചന്ദ്ര ഗോസ്വാമി സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.