ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം അംഗീകരിച്ച് ഒരുമിച്ച് താമസിച്ചുപോന്ന ഭാര്യക്ക് പിന്നീട് അതിനെ ക്രൂരതയെന്ന് പറഞ്ഞ് ആരോപിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
പത്തു വര്‍ഷം മുമ്പത്തെ സംഭവമാണ് ഭാര്യ കോടതിയില്‍ വിവാഹേതര ബന്ധമായി ആരോപിച്ചത്. ജോലിയുടെ സാഹചര്യംകൊണ്ടാണ് അകന്ന് കഴിയേണ്ടി വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ സുഹൃത്തുക്കളെ ആശ്രയിച്ചേക്കാം അത് ഭാര്യയെ അവഗണിച്ചെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സൈനികനായ തനിക്ക് നിരവധിയിടങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നപ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടെന്നും ഭാര്യ തന്നോട് സംസാരിക്കുക പോലുമില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യയുടെ നടപടികളെ ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.