സോഷ്യല്‍ മീഡിയയിലൂടെ സിനിമകളുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ പൊടിക്ക് അടങ്ങണം; ഹൈക്കോടതി ഇടപെട്ടു,

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സിനിമകളുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി. 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ഒരു സിനിമ എന്നത് വര്‍ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവുമാണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ പോലും കാണാൻ നില്‍ക്കാതെ സിനിമക്കെതിരെ ഓണ്‍ലൈൻ പ്ലാറ്റഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഓക്ടോബര്‍ 6ന് റിലീസ് ചെയ്യാൻ പോകുന്ന സിനിമ “ആരോമലിന്റെ ആദ്യത്തെ പ്രണയ”ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കില്‍ ഇന്ന് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ഉള്ള ആര്‍ക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്ന് വ്യക്തമാക്കി. നിയമപരമായി എന്ത് ഇടപെടല്‍ സാധ്യമാണെന്ന് പരിശോധിക്കാൻ അഡ്വ ശ്യാം പത്മനെ അമിക്യസ് ക്യൂറിയായി കോടതി ചുമതലപ്പെടുത്തി. 

ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ‘കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിരവധി മലയാള സിനിമകള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ നെഗറ്റീവ് റിവ്യൂ ചെയ്യരുത്’ എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.

സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ തീയേറ്ററുകള്‍ കേന്ദ്രീകരിച്ച്‌ സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകള്‍ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവര്‍ത്തരെയും വിളിച്ച്‌ ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. 

സിനിമ റിലീസ് ചെയ്യുമ്പോള്‍ ഓണ്‍ലൈൻ റിവ്യുവര്‍മാരുടെ ഭീഷണിക്ക് സിനിമ പ്രവര്‍ത്തകര്‍ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയകളിലെ സിനിമ റിവ്യൂവിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !