ആലുവ: ക്രൂരമായി പീഡിപ്പിച്ച് ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.കൊലപാതകവും, ബലാത്സംഗവും ഉള്‍പ്പെടെ 16 ഓളം കുറ്റങ്ങളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും, 43 സാക്ഷികളെ വിസ്തരിക്കകയും, 55 രേഖകളും, 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഭാഗത്തു നിന്ന് 9 തെളിവുകള്‍ ഹാജരാക്കി. കേസിലെ മുഴുവന്‍ തെളിവുകളും നിഷേധിച്ച പ്രതി അസ്ഫാക് ആലം താന്‍ മാനസികനില തെറ്റി അലഞ്ഞു നടക്കുന്നയാളാണെന്നും, മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും അയാളെ രക്ഷിക്കാന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. മുഴുവന്‍ തെളിവുകളും പ്രതി കോടതിയില്‍ നിഷേധിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് പ്രതിയില്‍ നിന്ന് കോടതി വിവരങ്ങള്‍ തേടിയത്.
സംഭവം നടന്ന മൂന്ന് മാസത്തിനുള്ളില്‍ പ്രോസിക്യൂഷന്റെ അന്തിമവാദം നടക്കുന്നുവെന്ന അപൂര്‍വത കൂടി കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് ഹാജരായത്. 2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കാണാതായത്.
പ്രതിയെ കൂട്ടിക്കൊണ്ടുപോയ അസ്ഫാക്ക് സംഭവ ദിവസം തന്നെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.