ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍സ്ഥലത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും രണ്ടുകുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
തുടർന്ന് പ്രേം യാദവിനെ സത്യപ്രകാശ് മർദിച്ചു കൊലപ്പെടുത്തി. സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആൾക്കാർ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും കൂടുതല്‍ സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.