വാഷിങ്ടണ്‍: കൻസാസില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമ്മ വീട്ടില്‍ നിന്ന് പുറത്താക്കിയ കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ മൈക്കിള്‍ ഡബ്ല്യു. ചെറി എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കും.
വീട്ടില്‍ പ്രക്ഷുബ്ധമായ ജീവിതമാണ് കുട്ടി നയിച്ചിരുന്നതെന്നാണ് സൂചന. കുട്ടിയെ സ്കൂളില്‍ വിട്ടിരുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് വളര്‍ത്തിയത്. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ നല്‍കിയിരുന്നില്ല.
പലപ്പോഴും ആളുകള്‍ വിളിച്ചറിയിക്കുമ്പോള്‍ സന്നദ്ധ സംഘങ്ങളാണ് ഭക്ഷണവും വസ്ത്രവുമടക്കം എത്തിച്ചിരുന്നത്. അയല്‍വീടുകളില്‍ ചെന്ന് കുട്ടി പതിവായി ഭക്ഷണവും കിടക്കാനിടവും ചോദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2018ല്‍ കുട്ടി ജനിച്ചപ്പോള്‍ മുതല്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.