കാസർകോട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുളള പീഡനക്കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്ളോഗർക്കെതിരെ കേസ്.
ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമായിരുന്നു ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു ഷിയാസ് പിടിയിലായത്. തുടർന്ന് ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഉപാധികളോടെയാണ് ജാമ്യം ലഭിക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമായിരുന്നു ഷിയാസിന്റെ മൊഴി. എന്നാൽ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.