ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോള്‍ ഭീകരരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പാകിസ്താൻ . അജ്ഞാത തോക്കുധാരികള്‍ നടത്തുന്ന കൃത്യങ്ങള്‍ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ഭീകരസംഘടനകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിലെ പാര്‍ക്കില്‍ വെച്ചാണ് ലഷ്കര്‍ ഭീകരൻ മൗലാന സിയാവുര്‍ റഹ്മാൻ കൊല്ലപ്പെട്ടത് .ലോക്കല്‍ പോലീസ് 11 വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു, അവയില്‍ ചിലത് 9 എംഎം കാലിബറിലുള്ളവയാണ്. പാകിസ്താൻ പോലീസ് അവരുടെ പത്രക്കുറിപ്പില്‍ ഈ കൊലപാതകത്തെ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
ഈ കൊലപാതക പരമ്പരകള്‍ പാകിസ്താന്റെ നിയമ നിര്‍വ്വഹണ ഏജൻസികളെയും ഐഎസ്ഐയെയും ഏറെ വലയ്ക്കുന്നുണ്ട് . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയില്‍ കാണാതായിരുന്നു, പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു .
അടുപ്പിച്ച് നടന്ന ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള അജ്ഞാതനെ തേടിയുള്ള തെരച്ചിലിലാണ് ഐ എസ് ഐ . ഒരു തെളിവും ഇല്ലാതെ തന്നെ അവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ യെ കുറ്റപ്പെടുത്തുന്നുമുണ്ട് . അജ്ഞാതരാല്‍ കൊല്ലപ്പെട്ടവര്‍ പാകിസ്താനിലെ മതപുരോഹിതരാണെന്നും , ഇവരുടെ കൊലപാതകങ്ങള്‍ ഇന്ത്യൻ സോഷ്യല്‍ മീഡിയ ആഘോഷരാവാക്കി മാറ്റിയെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഇന്ത്യ അറിയാതെ ഇത്തരം കൃത്യങ്ങള്‍ നടക്കില്ലെന്നാണ് ഐ എസ് ഐ അടക്കം ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.