കൃത്യ വിലോപം; ഹരിയാനയില്‍ 372 പോലീസുകാരെ ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തു.

ചണ്ഡീഗഡ്: വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന എഫ്‌.ഐ.ആറുകളില്‍ നടപടിയെടുക്കാത്തതിന്റെ പേരില്‍ ഹരിയാനയില്‍ 372 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് വിവിധ കേസുകളില്‍ ഒരുനടപടിയും കൈകൊള്ളാത്ത അന്വേഷണ ഉദ്യോഗസ്ഥരെ സസ്‍പെന്റ് ചെയ്യാൻ പോലീസ് ഡയറക്ടര്‍ ജനറലിന് ആഭ്യന്തരമന്ത്രി കത്തയച്ചത്. 3,229 കേസുകളാണ് ഒരുവര്‍ഷത്തിലറെയായി തീര്‍പ്പാക്കാതെ കിടക്കുന്നത്. കേസുകള്‍ തീര്‍പ്പാക്കണമെന്ന് വളരെക്കാലമായി ഉദ്യോഗസ്ഥര്‍ക്കള നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ല. തുടര്‍ന്നാണ് നടപടിയെടുക്കാൻ നിര്‍ദേശിച്ചതെന്ന് അനില്‍ വിജ് പറഞ്ഞു. 

തീര്‍പ്പാക്കാത്ത കേസുകള്‍ ഒരു മാസത്തിനകം അന്തിമ തീര്‍പ്പിനായി ബന്ധപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണം. അവരുടെ മുമ്ബാകെയുള്ള കേസുകള്‍ ഒരു മാസത്തിനകം അന്തിമ തീര്‍പ്പാക്കണമെന്ന മുന്നറിയിപ്പോടെ ബന്ധപ്പെട്ട ഡി.എസ്പിമാരെ ഏല്‍പ്പിക്കണമെന്നും അനില്‍വിജ് നിര്‍ദേശിച്ചു. അല്ലാത്തപക്ഷം, 

അങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഗുരുഗ്രാം, ഫരീദാബാദ്, പഞ്ച്കുല, അംബാല, യമുനാനഗര്‍, കര്‍ണാല്‍, പാനിപ്പത്ത്, ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !