ഇസ്രയേലിലെ കിബ്ബത്ത്സ് ബീരിയിൽ ശനിയാഴ്ച ഹമാസ് നടത്തിയ ആക്രമണത്തിൽ മകളുടെ മരണത്തെക്കുറിച്ച് ഹൃദയ ഭാരത്തിന്റെ വിറങ്ങലിച്ച സ്വരത്തില്‍ ഒരു ഐറിഷ്കാരൻ പിതാവ് സംസാരിച്ചു.
ഡബ്ലിൻ സ്വദേശിയായ ടോം ഹാൻഡ്, 12 മണിക്കൂറോളം എങ്ങനെയാണ് ഇസ്രയേലില്‍ "മകളിലേക്ക് എത്താൻ കഴിയാതെ കനത്ത വെടിവെപ്പിൽ കുടുങ്ങിയത്" എന്ന് ആണ് CNN റിപ്പോർട്ട് വരിക്കുന്നത്.
തന്റെ എട്ട് വയസ്സുള്ള മകൾ എമിലി വെള്ളിയാഴ്ച രാത്രി ഗാസക്കടുത്തുള്ള കിബ്ബൂട്ട്‌സിലെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. വാർത്തകൾക്കായി രണ്ട് ദിവസത്തെ കാത്തിരിപ്പിന് ശേഷം അവളുടെ മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞ നിമിഷം അദ്ദേഹം അഭിമുഖത്തിനിടെ വിവരിച്ചു. അവൾ മരിച്ചുവെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും അറിഞ്ഞത് ആശ്വാസകരമാണെന്ന് കരഞ്ഞുകൊണ്ട് മിസ്റ്റർ ഹാൻഡ് പറഞ്ഞു.
"അവർ പറഞ്ഞു, ഞങ്ങൾ എമിലിയെ കണ്ടെത്തി, അവൾ മരിച്ചു. 'അതെ' അവൾ പോയി ... പുഞ്ചിരിച്ചുകൊണ്ട് അത് എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വാർത്തയാണ് ... അവൾ മരിച്ചു അല്ലെങ്കിൽ ഗാസയിൽ ആയിരുന്നു, എങ്കിൽ ഗാസയിലെ ആളുകളോട് അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം, അത് മരണത്തേക്കാൾ മോശമാണ് ... അതിനാൽ മരണം ഒരു അനുഗ്രഹമായിരുന്നു, ഒരു സമ്പൂർണ്ണ അനുഗ്രഹമായിരുന്നു."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.