ആലപ്പുഴ: എടത്വ സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറുമായ ജിറ്റു ഏബ്രഹാം (39) ആണ് മരിച്ചത്.
ദുബായിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30ന് ദുബായില്‍ വീട്ടില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിന മെഡിക്കല്‍ ഫിറ്റ്നസ് സെന്ററില്‍ നടന്ന എംബാമിങ്ങിനും തുടര്‍ന്ന് പ്രാര്‍ഥനയ്ക്കും ഒട്ടേറെ പേര് സംബന്ധിച്ചു. മൃതദേഹം നാളെ പുലര്‍ച്ചെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും. തീങ്കളാഴ്ച ഉച്ചയ്ക്ക് 2ന് എടത്വ ആനപ്രാമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും
പരേതനായ മുണ്ടകത്തില്‍ വര്ഗീസ്വത്സമ്മ ദമ്പതികളുടെ മകനാണ്. സ്വകാര്യ കമ്പനിയില്‍ കംപ്യുട്ടര്‍ എന്‍ജിനീയറായ അനില ഏബ്രഹാമാണ് ഭാര്യ. മകന്: അബ്രഹാം വര്‍ഗീസ്.
അക്കാഫ് അസോസിയേഷന്, കേരള എന്‍ജിനീയറിങ് കോളജ് അലുംനി(കേര), കോതമംഗലം മാര്‍ അസനേഷ്യസ് കോളജ് അലുംനി എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജിറ്റു കോവിഡ് കാലത്ത് മുന്നണിപ്പോരാളിയായിരുന്നു. ഈ കാലയളവിലെ സേവനത്തിന് ദുബായ് സര്‍ക്കാരിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.
അക്കാഫ് അസോസിയേഷന്, കേരള എന്‍ജിനീയറിങ് കോളജ് അലുംനി(കേര), കോതമംഗലം മാര്‍ അസനേഷ്യസ് കോളജ് അലുംനി എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജിറ്റു കോവിഡ് കാലത്ത് മുന്നണിപ്പോരാളിയായിരുന്നു. ഈ കാലയളവിലെ സേവനത്തിന് ദുബായ് സര്‍ക്കാരിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.