ഹാലിഫാക്സ്: ന്യൂ ഇംഗ്ലണ്ടിന്റെയും മാരിടൈം കാനഡയുടെയും തീരങ്ങളില്‍ വീശിയടിച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ലീ. ശക്തമായ കാറ്റിനൊപ്പം, യുഎസിലും കാനഡയിലും ഏകദേശം 300,000 കുടുംബങ്ങളിൽ വൈദ്യുതി ഇല്ലാതായി.
കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉയര്‍ന്ന തിരമാലകളും മൂലമുണ്ടായ വൈദ്യുതി തടസ്സം 170,000-ത്തിലധികം കുടുംബങ്ങളെയാണ് ബാധിച്ചത്. കൊടുങ്കാറ്റിന്റെ മധ്യഭാഗം നോവ സ്കോഷയിലെ ഷെല്‍ബേണ്‍, യര്‍മൗത്ത് കൗണ്ടികള്‍ക്ക് ഇടയില്‍ ഉച്ചകഴിഞ്ഞ് കരകയറി.
നോവസ്കോഷയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. നോവസ്കോഷയില്‍ 161,000 വീടുകളും ന്യൂ ബ്രണ്‍സ്വിക്കില്‍ 29,000 ലധികം വീടുകളിലുമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ന്യൂ ഇംഗ്ലണ്ട് ഏരിയയിൽ 92,000-ലധികം വീടുകളും തകരാറുകൾ നേരിടുന്നു. കാറ്റിന്റെ ആഘാതം, മരങ്ങൾ, വൈദ്യുതി ലൈനുകൾ എന്നിവ വീഴാൻ സാധ്യതയുള്ളതിനാൽ ഈ സംഖ്യകൾ ശനിയാഴ്ച ഉച്ചയോടെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോവസ്കോഷിയുടെ സെന്‍ട്രല്‍ അറ്റ്ലാന്റിക് തീരത്ത് നാലിനും ആറിനും ഇടയില്‍ ഉയര്‍ന്ന തിരമാലക്കും ഷെല്‍ബേണ്‍ കൗണ്ടി മുതല്‍ കിഴക്ക് ഗൈസ്ബറോ കൗണ്ടി വരെ കൊടുങ്കാറ്റിനും സാധ്യതയുളളതായി പരിസ്ഥിതി കാനഡ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.