റോട്ട് വീലർ നായകളും ആയുധങ്ങളുമായി ഭീതിവിതച്ച്, പോലീസിനെപോലും വെല്ലുവിളിച്ച് ' അഴിഞ്ഞാടുന്ന ലഹരി സംഘങ്ങൾ

കോഴിക്കോട്: ലഹരി മാഫിയയുടെ ഭീഷണിയില്‍ ഭീതിയോടെ കഴിയുകയാണ് താമരശ്ശേരിയിലെ ജനങ്ങള്‍. നാളുകളായി പലഭാഗങ്ങളിലും സജീവമായ ലഹരിമാഫിയ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നരീതിയിലേക്ക് മാറിയതോടെ ഭീതി വര്‍ധിക്കുകയാണ്.

കഴിഞ്ഞദിവസം സ്വന്തം വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ പേരിലാണ് പ്രവാസി യുവാവിന്റെ വീടിന് നേരേ ലഹരിസംഘം ആക്രമണം നടത്തിയത്. താമരശ്ശേരി അമ്പലമുക്ക് സ്വദേശി മന്‍സൂറാണ് ലഹരിസംഘത്തിന്റെ ആക്രമണത്തിനിരയായത്.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് തന്നെ താമരശ്ശേരിയിലെ പലഭാഗങ്ങളിലും ലഹരിവില്‍പ്പനക്കാരുടേയും വാങ്ങാനാത്തെന്നുവരുടേയും സാന്നിധ്യം കണ്ടുതുടങ്ങിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്പലമുക്ക് ഭാഗത്ത് പുഴയുടെ തീരത്തുള്‍പ്പടെ ലഹരിമാഫിയ സജീവമായിരുന്നു. 

പിന്നീട് ഈ ഭാഗം കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ കളി തുടങ്ങിയപ്പോളാണ് ലഹരി സംഘം ഇവിടെനിന്ന് ഒഴിഞ്ഞ് പോയതെന്നും നാട്ടുകാര്‍ പറയുന്നു. പിന്നീടാണ് അമ്പലമുക്ക് ഭാഗത്തെ വീട്ടിലേക്ക് ലഹരിസംഘം കേന്ദ്രീകരിക്കുന്നത്. ലഹരി വാങ്ങാന്‍ പല സ്ഥലങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവർ വന്നുപോയിരുന്നതും കണ്ടവരുണ്ട്. 

ഇതിനെതിരെ പ്രതികരിക്കുന്നവരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. വലിയൊരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം അമ്പലമുക്കിലെ വീടിനും വീട്ടുകാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട ലഹരിമാഫിയ സംഘം കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രദേശത്ത് സജീവമാണ്. ഇവര്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും നടപടിയെടുക്കാന്‍ പോലീസിന് ഭയമാണെന്നും ആക്ഷേപമുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !